Wednesday, October 12, 2016

അവൾ
-----------

ആരോ ഒരാൾ
മടിപിടിച്ചുറങ്ങുന്ന മാമരങ്ങളെ
പിടിച്ചു കുലുക്കിയെഴുന്നേൽപ്പിക്കുന്നു..
കിഴക്കടുക്കളയിലെ വിറകടുപ്പിലേക്ക്‌
ഒരരുണരശ്മി തിരുകി വയ്ക്കുന്നു.
നക്ഷത്രങ്ങൾ അവിടവിടെ വീണ്‌
അലങ്കോലപ്പെട്ട ആകാശം
അടിച്ചു വാരുന്നു

ഇന്നലെയുടെ മുഷിപ്പുമുഴുവൻ
അടിച്ചു നനച്ച്‌
ഒരു പുഴയിലൊഴുക്കുന്നു

ഇപ്പോഴിതാ കുളികഴിഞ്ഞെത്തിയിരിക്കുന്നു
വെളിച്ചം കൊണ്ടൊരു പുടവയുത്ത്‌

സംശയിക്കേണ്ട..
അവൾ തന്നെ..

-------------------

No comments: